Saturday, March 7, 2009

കാരുണ്യം തേടി ശ്രീജില്‍ .

കേരള സാഹിത്യ അക്കാദമിയിലെ ദിവസവേതനക്കാരിയായ ശ്രീദേവിയുടെയും തൃശ്ശൂ‍രില്‍ ഒരു തുണിക്കടയില്‍ ജീവനക്കാരനായ ഷാജിയുടെയും മകനാണ് ശ്രീജില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശ്രീജിലെ ഒരു അണലിപ്പാമ്പ് കടിച്ചു. മാസങ്ങളുടെ ചികിത്സയ്ക്കുശേഷം അവന്റെ ആയുസ്സ് തിരിച്ചുകിട്ടി. പക്ഷേ ആശ്വസിസ്ക്കാന്‍ വകയില്ലായിരുന്നു. ജീവന്‍ കിട്ടിയെങ്കിലും ശ്രീജിലിനു പിന്നീട് വളര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ 8 വയസ്സായെങ്കിലും രണ്ടുവയസ്സുകാരന്റെ വളര്‍ച്ചയേ അവനുള്ളൂ.

ഹോര്‍മോണ്‍ ചികിത്സയിലൂടെ അവന്റെ വളര്‍ച്ചയും ആരോഗ്യവും വീണ്ടെടുക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയും. പ്രായപൂര്‍ത്തിയാകും വരെ ഹോ‍ര്‍മോണ്‍ ചികിത്സ തുടരണം. ഇപ്പോള്‍ അമല മെഡിക്കല്‍ കോളജ് ആശൂപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ബിസ്റ്റോ അക്കരയുടേ നാലുമാസത്തെ ചികിത്സയുടെ ഫലമായി കുട്ടിയ്ക്ക് 3 സെന്റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്. ചികിത്സ തുടരുന്നതിന്റെ പണച്ചിലവിനെ ക്കുറിച്ചോര്‍ത്ത് ദരിദ്രരായ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. ചികിത്സ തുടര്‍ന്നില്ലെങ്കില്‍ പ്രായാപൂര്‍ത്തിയാവുമ്പ്പോള്‍ മകനു 1 മീറ്റര്‍ ഉയരമേ വരൂ. മാനസിക വളര്‍ച്ചയൂം മുരടിക്കും. കുറച്ചുകഴിഞ്ഞാല്‍ ശരീരത്തിലെ അസ്ഥികളെല്ലാം ദ്രവിച്ച് പൊടിയും.


മകന്റെ ചികിത്സനടത്തി ഇതിനകം കടക്കെണിയിലായ അവര്‍ക്ക് ലക്ഷങ്ങള്‍ ചെലവുവരുന്ന തുടര്‍ ചികിത്സയെക്കുറിച്ച സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.

ഉദാരമതികളുടെ സഹായമഭ്യര്‍ത്തിക്കുന്നു.

സഹായസമിതി ചെയര്‍മാന്‍ ശ്രീ വൈശാഖന് മാഷുടെ കത്തും ചികിത്സിക്കുന്ന ഡോക്ടറുടെ കത്തും ഇതോടൊപ്പം വയ്ക്കുന്നുണ്ട്.
സഹായം താഴെക്കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.


Sreeji Releif commikttee

SB A/c no. 67078967356
sbt main branch, trichur.


for DD/ check

P.B. NO. 528
THRISSUR - 680020